റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സംഗീതനിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 60 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തു. ആയുധ ധാരികളായ നാലംഗസംഘമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അക്രമികളെ പിടികൂടാനായില്ല. ആക്രമണമുണ്ടായ ക്രോക്കസ് ഹാളില്‍ തീപിടിത്തമുണ്ടായി, അണയ്ക്കാനുള്ള ശ്രമം തുടരുന്നു.