പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരായ ശബ്ദങ്ങള്‍ യു.എസില്‍ കൂടുതല്‍ ഉയര്‍ന്നുവരുന്നു. പ്രമുഖ ടെക് കമ്പനിയായ എയര്‍എന്‍ബി കമ്പനിയുടെ സി.ഇ.ഒ ബ്രയാന്‍ ചെസ്‌കിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. യു.എസിലേക്കു കുടിയേറുന്നവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

താമസം ആവശ്യമുള്ളവര്‍ ഇ- മെയില്‍ വഴി കമ്പനിയുമായി ബന്ധപ്പെടാം. വിലക്കു നേരിടുന്ന കുടിയേറ്റക്കാര്‍ക്കായി നിലകൊള്ളുമെന്നും ട്രംപിന്റെ നിലപാട് ശരിയല്ലെന്നും ബ്രയാന്‍ ചെസ്‌കി പറഞ്ഞു. കമ്പനിയുടെ അധീനതയിലുള്ള മൂന്ന് മില്യണ്‍ വീടുകള്‍ കുടിയേറ്റക്കാര്‍ക്കായി വിട്ടു നല്‍കുമെന്ന് ബ്രയാന്‍ ചെസ്‌കി അറിയിച്ചു.

ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയാണ് ട്രംപ് വിവാദത്തില്‍പ്പെട്ടത്. ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയും ട്രംപിന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here