ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യ വിജയം കൊയ്തു. ആദ്യ കളിയുടെ പരാജയാനുഭവത്തില്‍ രണ്ടാമത്തെ കളി മെച്ചപ്പെടുത്തിയതോടെ ഇന്ത്യ സമനില കൈവരിച്ചു. ഇതോടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമായി. അഞ്ചു റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് എടുക്കാനായത്.

ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും പേസര്‍ ജസ്പ്രിത് ബുമ്‌റയുടെയും കളിമികവാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ എട്ടു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഈ ഓവറില്‍ മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ജസ്പ്രിത് ബുമ്‌റ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. നേരത്തെ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, സ്റ്റോക്‌സ് എന്നിവര്‍ 38 റണ്‍സ് വീതമെടുത്തു.

ഓപണര്‍ കെ.എല്‍ രാഹുല്‍ മികവിലേക്ക് തിരിച്ചെത്തി. 47 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും പറത്തി രാഹുല്‍ 71 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മധ്യനിരയില്‍ മനീഷ് പാണ്ഡെ 30 റണ്‍സെടുത്തു. കോഹ്‌ലി 21 റണ്‍സും സ്വന്തമാക്കി. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില. ഇംഗ്ലണ്ടിനായി ജോര്‍ദാന്‍ മൂന്നു വിക്കറ്റുകള്‍ പിഴുതു. ജസ്പ്രിത് ബുമ്‌റയാണു കളിയിലെ കേമന്‍.

LEAVE A REPLY

Please enter your comment!
Please enter your name here