കുടിയേറ്റ വിരുദ്ധ നിയമം പുന:സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹരജി യു.എസ് അപ്പീല്‍ കോടതി തള്ളി.കുടിയേറ്റ വിരുദ്ധ നിയമം പ്രസിഡന്റിന്റെ അധികാര പരിധിയില്‍പെട്ടതാണെന്ന യു.എസ് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു.നേരത്തെ, കോടതിവിധിക്കെതിരെ ട്രംപ് ഭരണകൂടം നല്‍കിയ അപ്പീല്‍ മേല്‍ക്കോടതി തള്ളിയിരുന്നു.

കോടതി ഉത്തരവിനെ രൂക്ഷമായ ഭാഷയില്‍ ട്രംപ് വിമര്‍ശിച്ചിരുന്നു.ജഡ്ജിക്കെതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ച ട്രംപ് ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കിയ നടപടി സ്‌റ്റേ ചെയ്ത തീരുമാനം വിഢിത്തമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെയും വിലക്കിയിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 60,000 പേരുടെ വിസ യു.എസ് റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here