യുഎസ് കോണ്‍ഗ്രസില്‍ പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബില്‍.

വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷിയായ പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ സ്‌പോണ്‍സര്‍ ആണെന്നും കോണ്‍ഗ്രസ് അംഗം ടെഡ് പോ പറഞ്ഞു. യുഎസിന്റെ ശത്രുക്കളെ വര്‍ഷങ്ങളായി സഹായിക്കുകയും തുണയ്ക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് ഹൗസ് സബ്കമ്മിറ്റിയുടെ ചെയര്‍മാനാണ് ടെഡ് പോ.

അല്‍ ഖായിദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ചതു മുതല്‍ ഹഖാനി ശൃംഖലയുമായുള്ള ബന്ധം വരെ നോക്കിയാല്‍ ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ ആരുടെ ഭാഗത്താണെന്നു വ്യക്തമാകുമെന്നും. ഇത് അമേരിക്കയുടെ വിഷയം മാത്രമല്ല. ഭീകരവാദത്തിന്റെ സ്‌പോണ്‍സറായി മുദ്രചാര്‍ത്തുന്നതിന്റെ ഒപ്പം ചതിക്കും മറുപടി നല്‍കേണ്ട സമയമായിയെന്നും യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here