കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദനയെത്തുടർന്ന് ജനുവരി 27നാണ് അദ്ദേഹത്തെ രണ്ടാമത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന്ഈ മാസം ആദ്യവാരം അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.ഹൃദയധമനികളിൽ മൂന്നിടത്താണ് തടസം കണ്ടെത്തിയിരുന്നത്. അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി ഏഴിനാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്.