കൊളംബോ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി ഇഷാന്‍ കകിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണിന് ടീമിലിടം നേടാനായില്ല.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റാണ് ലങ്കയ്ക്ക് നഷ്ടമായത്. 19 റണ്‍സുമായി മിനോദ് ബാനുകയും, 8 റണ്‍സുമായി ഭാനുക രാജപക്‌സെയുമാണ് ക്രീസില്‍. ലങ്കന്‍ സ്‌കോര്‍ 49 ല്‍ നില്‍ക്കെ അവിഷ്‌ക ഫെര്‍ണാണ്ടോയെ ചഹലാണ് മടക്കിയത്.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡേ, സൂര്യക ുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡയ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്.

ടീം ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭാനുക രാജപക്‌സ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദസുന്‍ ഷങ്ക( ക്യാപ്റ്റന്‍), വനിന്ദു ഹസരങ്ക, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, ദുഷ്മന്ത ബമീറ, ലക്ഷണ്‍ സന്‍ടകന്‍

 
 

LEAVE A REPLY

Please enter your comment!
Please enter your name here