ഇന്ത്യയിൽ സുരക്ഷാ ഭീഷണിയില്ലെന്ന് പാക്കിസ്ഥാൻ നായകൻ ശാഹിദ് അഫ്രീദി. പാക്കിസ്ഥാനിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ സ്നേഹം ഇന്ത്യയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാനാവുന്നതിൽ സന്തോഷമുണ്ട്. ടീമിന് ഇന്ത്യയിലേക്ക് പോകാൻ പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകാൻ വൈകിയതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ, രാഷ‍്ട്രീയത്തെക്കുറിച്ച് പറയാനില്ലെന്ന് പറഞ്ഞ് അഫ്രീദി ഒഴിഞ്ഞുമാറി.
ഇന്ത്യയേയും പാകിസ്‌താനെയും അടുപ്പിക്കാന്‍ ക്രിക്കറ്റ് കൂടുതല്‍ സഹായിച്ചിട്ടുണ്ട്. അതിനാൽ ക്രിക്കറ്റും രാഷ‍്ട്രീയവും തമ്മിൽ വേർതിരിച്ചു നിർത്തണമെന്നും പാക്കിസ്ഥാൻ നായകൻ പറഞ്ഞു. ട്വന്റി20 ലോകകപ്പിനായി പാക്കിസ്ഥാൻ ടീം മാനസികമായും ശാരീകമായും ഒരുങ്ങിക്കഴിഞ്ഞതായും അഫ്രീദി കൊൽക്കത്തയിൽ പറഞ്ഞു.