മുംബൈ : ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്ന് മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടി രൂപ നഷ്ടപ്പെടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂര്‍. കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ കുടിവെള്ളം പാഴാക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്നത് പരിഗണിക്കണമെന്ന് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ചാണ് 100 കോടി രൂപ ലാഭമുണ്ടാകുമെന്ന് താക്കൂര്‍ പറഞ്ഞത്. ഇത് സംസ്ഥനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ മാറ്റുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് നേരത്തെ മുഖ്യമന്ത്രി ഫഡ്നാവിസ് അറിയിച്ചു. ഇതിന് മറുപടിയായാണ് താക്കൂറിന്റെ പ്രതികരണം. 18 മത്സരങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here