റാഞ്ചി പരമ്പരയിലെ നാലാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 261 റണ്‍സ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കിവി ഓപ്പണേഴ്‌സിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റി(72)ലും ടോം ലാത(39)വും മികച്ച തുടക്കം ടീമിനു നല്‍കി.

ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് നേടിയത്. പിന്നീട് വന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 41 റണ്‍സും റോസ് ടെയ്‌ലര്‍ 35 റണ്‍സും നേടി. എന്നാല്‍, പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളേഴ്‌സ് താളം കണ്ടെത്തും മുന്‍പേ ഡ്രസ്സിങ് റൂമിലേക്കയച്ചു.അര്‍ധസെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് കിവി നിരയിലെ ടോപ് സ്‌കോറര്‍. 84 പന്തില്‍ നിന്നും 72 റണ്‍സാണ് ഗുപ്റ്റില്‍ നേടിയത്. മല്‍സരത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 260 റണ്‍സെടുത്തു.

ഇന്ത്യയ്ക്കു വേണ്ടി അമിത് മിശ്ര രണ്ടും വിക്കറ്റും ഉമേശ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here