റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോനിയെ നീക്കം ചെയ്തതിനെതിരേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ രംഗത്ത്. മൂന്നാം കിട നടപടിയായെന്നും ഇത് അപമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടു പ്രാവശ്യം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച ധോനിയെ നീക്കി പകരം ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിനെ നിമയിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ രത്‌നമാണ് ധോനി. 8-9 വര്‍ഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഏതാണ്ടെല്ലാം വിജയങ്ങളായിരുന്നു. മുന്‍ ക്രിക്കറ്റര്‍ എന്ന നിലയ്ക്ക് നടപടിയില്‍ ദേഷ്യമുണ്ടെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here