റോം: ഇറ്റാലിയൻ ഫുട്ബാൾ ലീഗിൽ യുവൻറസിന് തുടർച്ചയായ ഒമ്പതാം കിരീടം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്കോർ ഷീറ്റിൽ ഒരിക്കൽ കൂടി തെൻറ പേര് എഴുതി ചേർത്ത മത്സരത്തിൽ സാംപ്ദോറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് യുവൻറസിെൻറ കിരീട ധാരണം.
രണ്ട് മത്സരങ്ങൾ ശേഷിക്കേയാണ് മൗറീസിയോ സാരിയും സംഘവും കിരീടമുയർത്തിയത്. മത്സരത്തിൽ വിജയിച്ചതോടെ രണ്ടാം സ്ഥാനക്കാരായ ഇൻറർ മിലാനേക്കാൾ (76) യുവെക്ക് (83) ഏഴു പോയൻറ് ലീഡായി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ പോലും അവർക്ക് യുവൻറസിനെ മറികടക്കാനാകില്ല.
9 – #Juventus have won the Serie A in all the last nine seasons, the best winning run for a side among the top-5 European Leagues. Empire.#SerieA #JuveSamp #JuveSampdoria pic.twitter.com/KetdlPH9FJ
— OptaPaolo (@OptaPaolo) July 26, 2020
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ക്രിസ്റ്റ്യാനോയും 67ാം മിനിറ്റിൽ ഫെഡറിേകാ ബെർനാർഡെഷിയുമാണ് യുവെക്കായി വലകുലുക്കിയത്. മത്സരാന്ത്യത്തിൽ റൊണാൾഡോ പെനാൽറ്റി പാഴാക്കിയെങ്കിലും ജേതാക്കൾ മൂന്ന് പോയൻറ് ഉറപ്പാക്കിയിരുന്നു.
സീസണിൽ യുവൻറസിനായി റോണോ നേടുന്ന 31ാം ലീഗ് േഗാളായിരുന്നു മത്സരത്തിലേത്. 1933-34 സീസണിൽ 32 ഗോളുകൾ നേടിയ ഫെലിസ് ബോറൽ മാത്രമാണ് ഇക്കാര്യത്തിൽ റോണോയുടെ മുമ്പിലുള്ളത്. ലോക്ഡൗണിന് ശേഷം താരം നേടുന്ന 10ാം ഗോളാണിത്.
യൂറോപ്പിലെ മുൻനിര ലീഗുകളിൽ മറ്റാരും താരത്തിനൊപ്പമില്ല. ഒമ്പത് ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ റഹീം സ്റ്റെർലിങും ബയേൺ മ്യൂണിക്കിെൻറ റോബർട് െലവൻഡോസ്കിയുമാണ് പോർചുഗീസ് താരത്തിന് പിറകിലുള്ളത്.
31 – Cristiano #Ronaldo has netted 31 goals in the current league season; in #Juventus history only Felice Borel scored more in a single Serie A campaign (32 in 1933/34). Stellar.#JuveSamp #JuveSampdoria #SerieA pic.twitter.com/kSzRmdrBFV
— OptaPaolo (@OptaPaolo) July 26, 2020
അടുത്ത സീസണിൽ കൂടി കപ്പുയർത്തി തുടർച്ചയായ 10ാം സീരി ‘എ’ കിരീടമാകും ഇനി ടൂറിൻകാരുടെ ലക്ഷ്യം. മുൻകാലങ്ങളെ അപേക്ഷിച്ച് കിരീടപ്പോരാട്ടത്തിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വന്ന സീസൺ കൂടിയായിരുന്നു ഇത്.
സീസണിെൻറ തുടക്കത്തിൽ ഒരുവേള യുവെയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് കയറിയിരുന്ന ഇൻറർ മിലാൻ ക്രിസ്മസിെൻറ സമയത്ത് ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ച് സമനില വഴങ്ങിയതോടെ പിന്നാക്കം പോയി.
CHAMPIONS!!!!!!!!! #Stron9er pic.twitter.com/ipb4FN1qMN
— JuventusFC (#Stron9er ) (@juventusfcen) July 26, 2020
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ ലീഗ് നിർത്തിവെച്ച േവളയിൽ ലാസിയോ ചാമ്പ്യൻ പ്രകടനവുമായി യുവെക്കൊപ്പമുണ്ടായിരുനനു. എന്നാൽ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയൻറ് മാത്രം നേടിയ അവർ പടിക്കൽ കലമുടച്ചു.
പുറത്താക്കൽ ഭീഷണി നേരിട്ടിരുന്ന കോച്ച് സാരിക്ക് കിരീടം വലിയ ആശ്വാസമായി. കഴിഞ്ഞ വർഷം ചെൽസിക്കൊപ്പം നേടിയ യൂറോപ്പ ലീഗിന് ശേഷം സാരി നേടുന്ന ഏറ്റവും മികച്ച വിജയം കൂടിയാണിത്. കാഗ്ലിയാരിക്കും റോമക്കുമെതിരായ േശഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ച് ചാമ്പ്യൻസ് ലീഗ് മുന്നൊരുക്കം ശക്തമാക്കാനാകും യുവെയുടെ അടുത്ത ശ്രമം.