ലണ്ടൻ: കൊറോണയിൽ മുങ്ങിയ നീണ്ട ഇടവേളയൊഴിഞ്ഞ് യൂറോപ്പിെൻറ ചാമ്പ്യനെ തേടി വീണ്ടും അങ്കത്തട്ടുണരുന്നു.

അറ്റ്ലാൻറ, അത്ലറ്റികോ മഡ്രിഡ്, പി.എസ്.ജി, ലീപ്സിഷ് ടീമുകൾ നേരത്തെ ഇടമുറപ്പിച്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ അവശേഷിച്ച നാലു ഇടങ്ങൾക്കായാണ് ഇനിയുള്ള പ്രീക്വാർട്ടർ പോരാട്ടങ്ങൾ.

ഇന്നത്തെ മത്സരങ്ങളിൽ പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ലാ ലിഗ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെയും സീരി എ ചാമ്പ്യൻ യുവൻറസ് ഫ്രഞ്ച് ടീം ലിയോണിനെയും നേരിടും. ബാഴ്സലോണ, നാപോളി, ബയേൺ മ്യൂണിക്, ചെൽസി ടീമുകൾക്ക് നാളെയാണ് മത്സരം.

സിറ്റി Vs റയൽ

തിരിച്ചുവരവിെൻറ ആവേശവുമായി സീസൺ അവസാനിപ്പിച്ച രണ്ടു കരുത്തരുടെ നേരങ്കമായിരിക്കും ഇന്ന് ഇത്തിഹാദ് മൈതാനത്ത്. ആദ്യപാദം 2-1ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവരുടെ മണ്ണിൽ ജയം തിരിച്ചുപിടിക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് സിദാെൻറ പടയെ കാത്തിരിക്കുന്നത്.

എവേ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽനിന്ന ശേഷം അവസാന 12 മിനിറ്റിനിടെ രണ്ടു വട്ടം തിരിച്ചടിച്ചാണ് സിറ്റി ആദ്യപാദം സ്വന്തം പോക്കറ്റിലാക്കിയിരുന്നത്.

സിറ്റിക്ക് സെർജിയോ അഗ്യൂറോയുടെ അഭാവം കാര്യമായ തലവേദനയാകില്ലെങ്കിൽ മറുവശത്ത്, സെർജിയോ റാമോസിെൻറ നഷ്ടം ശരിക്കും തലവേദന സൃഷ്ടിക്കും സന്ദർശ

LEAVE A REPLY

Please enter your comment!
Please enter your name here