ലക്‌നൗ: ഡല്‍ഹിയില്‍ ലിവിംഗ് പാര്‍ട്ണര്‍ ആയി കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ അനുകൂലിച്ച് സംസാരിച്ചയാള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. താന്‍ മുസ്ലീം ആണെന്നും റാഷിദ് എന്നാണ് പേരെന്നും അവകാശപ്പെട്ടാണ് വികാസ് കുമാര്‍ ഡല്‍ഹിയില്‍ ഒരു റിപ്പോര്‍ട്ടറോട് സംസാരിച്ചത്. ശ്രദ്ധയെ വധിച്ച അഫ്താബ് പൂനെവാലെയെ പിന്തുണയ്ക്കുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ബുലന്ദ്ഷഹറിലെ സിക്കന്ദര്‍ബാദ് സ്വദേശിയാണ് വികാസ് കുമാര്‍. കോപം കൊണ്ട് സംഭവിച്ചാണ് ഈ കൊലപാതകം. 35 അല്ല, ചിലപ്പോള്‍ 36 കഷ്ണങ്ങളാക്കും. താങ്കള്‍ ഇങ്ങനെ ചെയ്യുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് അത്രയ്ക്കും ക്രോധമുണ്ടായാല്‍ ആളുകള്‍ ചെയ്തുപോകും. അത് വലിയ കാര്യമല്ലെന്നുമായിരുന്നു വികാസ് കുമാറിന്റെ പ്രതികരണം.

 

വികാസ് കുമാറിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ബുലന്ദ്ഷഹറിലും നോയിഡയിലും അയാള്‍ക്കെതിരെ മോഷണത്തിനും അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനു കേസുണ്ടെന്ന് എസ്.പി ഷോലക് കുമാര്‍ പറഞ്ഞു.

അറസ്റ്റിലായതോടെ വികാസ് നിലപാട് മാറ്റി. താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നും ഇത്രയും പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും അയാള്‍ പറയുന്നു. ജയിലിലോ സ്‌റ്റേഷനിലോ വച്ച് താന്‍ കൊല്ലപ്പെടുമെന്നും അയാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here