തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദത്തെതുടർന്ന് പിറവിയെടുത്ത ‘ഒാഖി’ ചുഴലിക്കാറ്റ് കേരളത്തിൽ വൻ നാശനഷ്ടം വിതച്ചു. വൈദ്യുതാഘാതമേറ്റും മരം കടപുഴകിയും ദമ്പതികളുൾപ്പെടെ തിരുവനന്തപുരം ജില്ലയിൽ മൂന്നുപേർ മരിച്ചു. കൊല്ലം കുളത്തൂപ്പുഴയിൽ ഒാടിക്കൊണ്ടിരുന്ന ഒാേട്ടാക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. കന്യാകുമാരി ജില്ലയിൽ മരം ദേഹത്ത് വീണ് നാലുപേർ മരിച്ചു. തിരുവനന്തപുരത്ത് തീരദേശത്തുനിന്ന് 150ഒാളം ബോട്ടുകളിലും വള്ളങ്ങളിലുമായി മത്സ്യബന്ധനത്തിന് പോയ 275ഒാളം മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. തിരച്ചിൽ തുടരുകയാണ്.
വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മരം വീണ് പഴയപള്ളിക്ക് സമീപം വടയാർ പുരയിടത്തിൽ അൽഫോൻസാമ്മ (65), വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാക്കട, കിള്ളി സ്വദേശികളായ അപ്പുനാടാർ (71), ഭാര്യ സുമതി (65) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയിൽ ഒാടിക്കൊണ്ടിരുന്ന ഒാേട്ടാക്ക് മുകളിൽ മരംവീണ് കൂവക്കാട് ആർ.പി.എൽ സ്വദേശിയും പെരുമാൾ-സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണുവാണ് (40) മരിച്ചത്. കന്യാകുമാരി ജില്ലയിൽ മരങ്ങൾ കടപുഴകി ദേഹത്ത് വീണാണ് നാലുപേർ മരിച്ചത്. കാർത്തിക വടലി സ്വദേശി രാജേന്ദ്രൻ (38), മണ്ടയ്ക്കാടിന് സമീപം സരസ്വതി (45), പളുകൽ സ്വദേശി അലക്സാണ്ടർ (55), ഈത്താമൊഴി പാൽകിണറ്റാൻവിള സ്വദേശി കുമരേശൻ (55) എന്നിവരാണ് മരിച്ചത്.