ലോകത്ത് ആദ്യമായി ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാന്‍സ്. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേര്‍ന്നാണ് ഈ ബില്‍ പാസാക്കിയത്. എഴുപത്തിരണ്ടിനെതിരെ എഴുന്നൂറ്റി എണ്‍പത് വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ഇതു പ്രാബല്യത്തില്‍ വരും.

ഈ തീരുമാനം  ഫ്രാന്‍സിന്റെ അഭിമാനം വാനോളം ഉയര്‍ത്തുന്നെന്നും ആഗോള സന്ദേശം നല്‍കുന്നതാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മക്രോ പറഞ്ഞു. തീരുമാനം പുറത്തുവന്നതോടെ ഈഫല്‍ ടവറിനു കീഴില്‍ എന്റെ ശരീരം എന്റെ അവകാശം എന്ന മുദ്രാവാക്യം മുഴക്കി ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 2008നു ശേഷമുള്ള ആദ്യ ഭരണഘടനാ ഭേദഗതിയാണിത്.ഭരണഘടനയുടെ ചരിത്രത്തിലെ ഇരുപത്തഞ്ചാമതു ഭേദഗതിയുമാണിത്.

1975 ല്‍ ത്തന്നെ ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കിയിരുന്നു. 2022 ല്‍ മാത്രം രണ്ടുലക്ഷത്തി മുപ്പത്തിനാലായിരം ഗര്‍ഭഛിദ്രങ്ങള്‍ രാജ്യത്തു നടന്നിട്ടുണ്ട് എന്നാണു കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിക്കുന്ന യാതൊരു വിധ കാര്യങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.അഭിപ്രായ സര്‍വേകളില്‍ രാജ്യത്തെ  89 % പേരും ഈ വിഷയം ഭരണഘടനാപരമായ അവകാശമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സ്, ചരിത്രപരമായ കാല്‍വയ്പിലേക്കു പ്രവേശിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here