ലണ്ടൻ : ദീർഘകാല ഒളിവുജീവിതവും വിഷാദരോഗവും മൂലം ആരോഗ്യം മോശമായ ജൂലിയൻ അസാൻജിനെ (49) യുഎസിനു വിട്ടുകൊടുക്കേണ്ടതില്ലെന്നു ബ്രിട്ടിഷ് കോടതി.
ലണ്ടനിലെ ബെൽമാർഷ് ജയിലിലുള്ള അസാൻജിനെ വിട്ടുകിട്ടാനുള്ള അപേക്ഷ ഡിസ്ട്രിക്ട് ജഡ്ജി വനെസ ബറൈറ്റ്സർ തള്ളി. അസാൻജ് ആത്മഹത്യയ്ക്കു ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ യുഎസ് ഭരണകൂടം അപ്പീൽ നൽകും.
സൈനിക, ഭരണ രഹസ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ടു 17 കുറ്റങ്ങളാണു വിക്കിലീക്സ് സ്ഥാപകനെതിരെ ചുമത്തിയിരിക്കുന്നത്.