പി പി ചെറിയാന്‍

വെസ്റ്റ്‌വെര്‍ജീനിയ:  ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലക്ക് വെടിവച്ച് വീടിനു തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗില്‍ ഡിസംബര്‍ എട്ടിനായിരുന്നു സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്നു ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി.

സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീന്‍ ബ്രിയര്‍ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോന്‍ പറഞ്ഞു. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് വീടിന് തീപിടിച്ചു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനേയുമാണ് കണ്ടത്.

image

ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തി.  ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്താണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പൊലീസ് നിഗമനം. ഒരു ദുര്‍ഭൂതം എന്നിലുണ്ടെന്നും ഞാന്‍ നിരാശയാണെന്നും എന്റെ മനസ്സ് ആകെ തകര്‍ന്നിരിക്കയാണെന്നും തെറ്റു ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇവര്‍ എഴുതിവച്ചിരുന്ന കത്തില്‍ പറയുന്നു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here