മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബഹ്‌റിന്‍ പോലീസ് പിടികൂടിയ അമേരിക്കന്‍ പൗരനെ യുഎസിലേക്ക് തിരിച്ചയച്ചു. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ തൊഴിലാളിയായ ജിയോവോണി പോപ്പിനെയാണ് യുഎസിലേക്ക് തിരിച്ചയച്ചത്. 27 കാരനായ ജിയോവോണി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.

അമേരിക്കന്‍ നിയമമനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് മിലിറ്ററി അധികൃതര്‍ക്ക് ഇദ്ദേഹത്തെ കൈമാറിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് നിലവില്‍ ഇദ്ദേഹത്തെ യുഎസിലേക്കു തിരിച്ചയച്ചത്. ഇയാള്‍ക്കെതിരെയുള്ള നടപടികള്‍ യുഎസിലെ മേരിലാന്‍ഡ് ജില്ലാ അറ്റോര്‍ണി റോബര്‍ട്ട് കെ ഹര്‍, ആക്ടിംഗ് അസിസ്റ്റന്റ് അറ്റോര്‍ണി നിക്കോളാസ് എല്‍ മക്വാഡ് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് ജൊനാഥന്‍ ഓക്ക് എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here