കോവിഡിനെതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി വാക്സിന്‍ പാസ്പോര്‍ട്ട് പദ്ധതി നടപ്പിലാക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം. കൊറോണയ്ക്കെതിരെ യാത്രക്കാരന് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷിതമാണെന്നതിനുമുള്ള തെളിവാണ് വാക്സിന്‍ പാസ്പോര്‍ട്ട്. വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പിലാകുന്നതിലൂടെ ഇനിമുതല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കൊറോണ വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ രാജ്യത്തേക്ക് പ്രവേശം അനുവദിക്കൂ.

വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വാക്സിന്‍ പാസ്പോര്‍ട്ടിന് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  കൊറോണയ്ക്ക് മുന്നേ പല രാജ്യങ്ങളിലും വാക്സിന്‍ പാസ്പോര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here