‘ഹോളിവുഡ് റിപര്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ ഇരട്ടക്കൊലക്കേസിലെ പ്രതിക്ക് 20 വര്‍ഷത്തിനു ശേഷം വധശിക്ഷ വിധിച്ച് ലോസ് ആഞ്ചല്‍സ് കോടതി. വീട്ടില്‍ അതിക്രമിച്ച് കയറി രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി തോമസ് ഗാര്‍ഗിലോക്കാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്. നടന്‍ ആഷ്ടണ്‍ കചറുടെ കാമുകി ആഷ്ലി എലറിനെ ഉള്‍പെടെ രണ്ട് പേരെയാണ് തോമസ് കൊലപ്പെടുത്തിയത്.

ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിയായ ആഷ്ലി എലര്‍, നാലു കുട്ടികളുടെ അമ്മയായ 32 കാരി മരിയ ബ്രൂണോ എന്നിവരെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി കൊലപ്പെടുത്തിയത്. ആഷ്ലി എലറിനെ 47 തവണയാണ് ഗാര്‍ഗിലോ കുത്തിയത്. മിഷേല്‍ മര്‍ഫി എന്ന യുവതിയെയും ആക്രമിച്ചെങ്കിലും പ്രതിരോധിച്ചു നിന്നതോടെ ഇവര്‍ രക്ഷപ്പെട്ടു. ഈ യുവതിയുടെ മൊഴിയില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

അതേസമയം കൊലപാതകങ്ങള്‍ നടത്തിയത് താനല്ല എന്നാണ് തോമസ് ഗാര്‍ഗിലോക്കിന്റെ വാദം. രണ്ടു വര്‍ഷം മുമ്പ്് വാദംകേള്‍ക്കല്‍ പൂര്‍ത്തിയായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജഡ്ജിമാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നടപടിക്രമങ്ങളില്‍ തട്ടി ശിക്ഷ പ്രഖ്യാപിക്കല്‍ വൈകുകയായിരുന്നു. ഇപ്പോള്‍ വധ ശിക്ഷ പ്രഖ്യാപിച്ചുവെങ്കിലും 2006നു ശേഷം കാലിഫോര്‍ണിയയില്‍ വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ഉടന്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here