പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനെന്ന വ്യാജേനെ ഇടവകക്കാരില്‍ നിന്നും പണം പിരിച്ച് ആഡംബര സ്വവര്‍ഗ ലൈംഗിക പാര്‍ട്ടികള്‍ നടത്തിയ വൈദികന്‍ അറസ്റ്റിലായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗം നിറഞ്ഞ പാര്‍ട്ടികളാണ് വൈദികന്‍ നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ പ്രാറ്റോയിലെ വൈദികന്‍ റവ. ഫ്രാന്‍സെസ്‌കോ സ്പഗ്‌നേസി ആണ് അറസ്റ്റിലായത്.

പ്രീസ്റ്റ് ഫണ്ടുകള്‍ ബിഷപ് മരവിപ്പിച്ചതോടെ പള്ളിയില്‍ നിന്ന് പണം മോഷ്ടിച്ചാണ് വൈദികന്‍ ആഡംബര ജീവിതം നടത്തിയിരുന്നത്. 117,000 ഡോളറാണ് വൈദികന്‍ മോഷ്ടിച്ചത്. ഈ പണമുപയോഗിച്ച് സ്വന്തം വീട്ടില്‍ പാര്‍ടികള്‍ നടത്തിയെന്നാണ് ആരോപണം. വൈദികനൊപ്പം താമസിച്ചിരുന്ന വ്യക്തി ഡേറ്റ് റേപ് ഡ്രഗ് ജിഎച്ബി ഇറക്കുമതി ചെയ്തതായുള്ള രഹസ്യവിവരം പൊലീസിന് ലഭിച്ചതാണ് അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here