പി പി ചെറിയാന്‍

വാഷിങ്ടന്‍: ലിന്‍വുഡ് ഗ്യാസ് സ്റ്റേഷനില്‍ മോഷണ ശ്രമത്തിനിടെ അക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനും ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനുമായ തേജ്പാല്‍ സിങ് (60) കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 27ന് രാവിലെയാണ് സംഭവം നടന്നതെന്ന് കൗണ്ടി ഷെറിഫിന്റെ ഓഫീസ് അറിയിച്ചു.

രാവിലെ ഗ്യാസ് സ്റ്റേഷനിലേക്ക് കടന്നു വന്ന അക്രമി യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറിലെ ജീവനക്കാരനായ തേജ്പാലിനു നേരെ നിറയൊഴിച്ചത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായി കൗണ്ടി ഷെറിഫിന്റെ ഓഫീസ് പറഞ്ഞു. വെടിവെപ്പിനു ശേഷം പ്രതി സ്ഥലത്തുനിന്നും ഓടി മറിഞ്ഞു.

1986ല്‍ ജലന്തറില്‍ നിന്നാണ് തേജ്പാല്‍സിങ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. വളരെ വിശ്വസ്ഥനും കഠിനാധ്വാനിയുമായിരുന്നു തേജ്പാല്‍ സിങ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 911ല്‍ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. ഗ്യാസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. തേജ്പാല്‍ സിങ്ങിന്റെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മി പേജ് തുറന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here