സാഹസികത കാണിക്കുന്നതിനായി 82 അടി ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു. മൂന്ന് കുട്ടികളുടെ അമ്മയായ 33കാരിയായ യെവ്ജീനിയ ലിയോണ്‍റ്റീവയാണ് മരിച്ചത്. ജമ്പിംഗിന് സമാനമായ ഒരു സ്റ്റണ്ട്-റോപ്പ് ഫ്‌ലൈ ഗെയിംമില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബംഗ്ഗി ജമ്പിംഗിന് സമാനമായ ഒരു സ്റ്റണ്ട്-റോപ്പ് ഫ്‌ലൈ ഗെയിംമില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സംഘാടകന്‍ താഴെയുള്ള മരത്തില്‍ കയര്‍ കെട്ടി യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് ധൃതിയില്‍ ചാടുകയായിരുന്നു. 82 അടി താഴ്ചയിലേക്ക് ചാടിയ യുവതി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൂറ്സ്റ്റുകളിലൊരാള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

അപകടത്തിന് മുമ്പ് ലിയോണ്‍റ്റീവയും സുഹൃത്തും ‘ലീവ് ഇറ്റ് അപ്പ്, ഞങ്ങള്‍ പറന്നുയരാന്‍ പോകുന്നു’ എന്ന് സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here