സ്‌കൂള്‍ പ്രിന്‍സിപ്പലിനെ തലക്കടിച്ച് ബോധം കെടുത്തിയ പതിനാറുകാരി അറസ്റ്റില്‍. ബോസ്റ്റണ്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പട്രീഷ്യ ലാംപ്രോണിനെയാണ് വിദ്യാര്‍ത്ഥിനി മാരകമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിനി വളരെ അക്രമാസക്തമായി പെരുമാറുകയും പ്രിന്‍സിപ്പലിന്റെ തലക്കടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനേട് പറഞ്ഞു.

ഡോര്‍ചെസ്റ്ററിലെ ഡോ. വില്യം ഡബ്ല്യു ഹെന്‍ഡേഴ്‌സണ്‍ കെ-12 ഇന്‍ക്ലൂഷന്‍ സ്‌കൂളിലെ മറ്റൊരു ജീവനക്കാരനും വിദ്യാര്‍ത്ഥിനിയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. തന്റെ പിന്നാലെ വരരുതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോടും ജീവനക്കാരോടും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ പിന്തുടര്‍ന്നതോടെ അക്രമാസക്തയായ പെണ്‍കുട്ടി പ്രിന്‍സിപ്പലിന്റെ തടക്കടിക്കുകയായിരുന്നു.

പരുക്കേറ്റ പ്രിന്‍സിപ്പലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പിന്നീട് പോലീസ് വരുന്നതു വരെ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവെച്ചു. ഈ സംഭവം അസ്വസ്ഥജനകവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി നല്‍കിയ സന്ദേശത്തില്‍ ബോസ്റ്റണ്‍ പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് ബ്രെന്‍ഡ കാസെലിയസ് പറഞ്ഞു. ഇതുപോലെയുള്ള അക്രമണ സംഭവങ്ങള്‍ ബോസ്റ്റണ്‍ പബ്ലിക് സ്‌കൂളുകളില്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും സന്ദേശത്തില്‍ സൂപ്രണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here