ന്യൂയോര്‍ക്ക് തന്റെ സ്വപന് നഗരമായിരുന്നുവെങ്കിലും ന്യൂയോര്‍ക്കിലെ 34ത് സ്ട്രീറ്റ്-ഹെറാള്‍ഡ് സ്‌ക്വയര്‍ സ്റ്റേഷനില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനും ആക്രമണത്തിനും ഇരയായതോടെ ആ അഭിപ്രായം മാറിയെന്ന് തായ്‌ലന്‍ഡ് സ്വദേശിയും മോഡലുമായ ബ്യൂ ജിരാജരിയാവെച്ച്. ക്വീന്‍സിലേക്കുള്ള ട്രെയിനിനായി കാത്തിരിക്കുനന്തിനിടെയാണ് 23കാരിയായ യുവതി കവര്‍ച്ചക്കിരയായത്.

അധികം ആളുകള്‍ ഇല്ലാതിരുന്ന സമയത്ത് പുറകിലൂടെ വന്ന അക്രമി മൂക്കും വായും പൊത്തിപ്പിടിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിക്കുകയും അതിനു ശേഷം പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. ഈ സംഭവത്തോടെ തന്റെ സ്വപ്‌ന നഗരമായ ന്യൂയോര്‍ക്കിന്റെ മറ്റൊരു ഭീകരമാണ് താന്‍ കണ്ടതെന്ന് ജിരാജരിയാവെച്ച് പറഞ്ഞു.

എന്നെങ്കിലും ന്യൂയോര്‍ക്കില്‍ വന്നു താമസിക്കണമെന്നതായിരുന്നു ജിരാജരിയാവെച്ചിന്റെ ഏറ്റവും വലിയ ആഗ്രഹം. കഴിഞ്ഞ സമ്മറിലാണ് ആഗ്രഹസഫലീകരണമുണ്ടായത്. ഇംഗ്ലീഷ് പഠിക്കുന്നത് മോഡലിംഗില്‍ കൂടുതല്‍ അവസരങ്ങള്‍ തേടുന്നതിനുമാണ് യുവതി ന്യൂയോര്‍ക്കില്‍ എത്തി താമസമാക്കിയത്. എന്നാല്‍ കഴിഞ്ഞ മാസം യുവതി നേരിടേണ്ടി വന്നത് ഭീതിപ്പെടുത്തുന്ന അനുഭവമായിരുന്നു.

ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ, മുഖം നീരുവെച്ച വീര്‍ത്ത ജിയാജരിവെച്ചിന്റെ മുഖമായിരുന്നു 2021 ഡിസംബര്‍ 16-ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ മുഖചിത്രം. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ന്യൂയോര്‍ക്ക് പോലീസ് സംശയിക്കപ്പെടുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here