കാണാതായ അഞ്ച് വയസ്സുകാരിയെ ചെന്നായ്ക്കള്‍ തിന്നതാണെന്ന് സഹോദരിയായ ആറ് വയസ്സുകാരി പോലീസിനോട്. ഡിസംബര്‍ ആറ് മുതല്‍ കാണാതായ ഓക്ക്‌ലി കാള്‍സണ്‍ എന്ന അഞ്ച് വയസ്സുകാരിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് സോഹോദരിയുടെ ഈ വെളിപ്പെടുത്തല്‍. അമ്മ തങ്ങളോട് ഓക്ക്‌ലിയുടെ കാര്യം ആരോടും സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

കാണാതായ കുട്ടിയുടെ സഹോദരനായ ഒന്‍പത് വയസ്സുകാരനും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കുട്ടിയെ തങ്ങളുടെ അമ്മയായ ജോര്‍ദാന്‍ ബോവര്‍സ് ബെല്‍റ്റ് ഉപയോഗിച്ച് അടിക്കാറുണ്ടെന്നും ബാത്‌റൂമിലെ തറയില്‍ ഇരുത്താറുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അവള്‍ പട്ടിണി കിടക്കുന്നത് കണ്ട് താന്‍ വേദനിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

അതേസമയം മിസ്സിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ കുട്ടി ജീവിച്ചിരിക്കാനുള്ള യാതൊരു സാധ്യതയും അവശേഷിക്കുന്നില്ലെന്ന് ഗ്രേസ് ഹാര്‍ബര്‍ കൗണ്ടി അണ്ടര്‍ഷെരീഫ് ബ്രാഡ് ജോഹാന്‍സണ്‍ പറഞ്ഞു. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഓക്ക്ലി കാള്‍സണിന്റെ മാതാപിതാക്കളായ ആന്‍ഡ്രൂ കാള്‍സണും ജോര്‍ദാന്‍ ബോവേഴ്സും അറസ്റ്റിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here