പി പി ചെറിയാന്‍

ടെന്നിസ്സി: സുള്ളിവാന്‍ കൗണ്ടി ജയിലില്‍ നിന്നും ഫെബ്രവുരി 4 വെള്ളിയാഴ്ച എയര്‍വെന്റു വഴി രക്ഷപ്പെട്ട മൂന്നു തടവുകാരില്‍ രണ്ടുപേര്‍ നോര്‍ത്ത് കരോലിനായില്‍ പോലീസ് ചെയ്‌സിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു കൊല്ലപ്പെട്ടതായി ഫെബ്രിവരി 8 ചൊവ്വാഴ്ച അധികൃതര്‍ സ്ഥിരീകരിച്ചു. റ്റോബിയാസ്(38), തിമോത്തി സാര്‍വര്‍ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

രക്ഷപ്പെട്ട മൂന്നാമന്‍ ജോണിഷെയ്ന്‍ ബ്രൗണിനെ(50) ഇതുവരെ കണ്ടെത്താനായില്ല. ജയിലില്‍ നിന്നും രക്ഷപ്പെട്ടതിനുശേഷം ഒരു സ്റ്റോര്‍ കവര്‍ച്ച ചെയ്തു, അവിടെയുണ്ടായിരുന്ന മറ്റൊരു കാര്‍ കവര്‍ന്നെടുത്ത് രക്ഷപ്പെടുന്നതിനിടയിലാണ് പോലീസ് ഇവരെ പിന്തുടര്‍ന്നത്. രക്ഷപ്പെട്ട മൂന്നുപേരും കൊലകേസ്സില്‍ പ്രതികളായിരുന്നു. വെള്ളിയാഴ്ച രക്ഷപ്പെട്ട ഇവര്‍ ശനിയാഴ്ച രാവിലെ നോര്‍ത്ത് കരോലിനാ വിലിംഗ്ടണിലെ സ്‌റ്റോര്‍ കാഷ് രജിസ്റ്റര്‍ കൊള്ളയടിച്ചു. തോക്കു കാണിച്ചാണ് തന്നെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 7500 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. മൂവരും കഴിഞ്ഞിരുന്ന സെല്ലിന്റെ എയര്‍വെന്റ് സിസ്റ്റത്തിലൂടെ റൂഫിനു മുകളിലുള്ള വെന്റിലൂടെ അതിസഹാസികമായിട്ടാണ് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വൈറ്റ് ഷെവി ട്രക്ക് വെര്‍ജിനിയ നൂറിവര്‍ വേലി ഏരിയായില്‍ കണ്ടെത്തിയിരുന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here