പി പി ചെറിയാന്‍

അലബാമ: അലബാമ ലോഡര്‍ ഡെയ്ല്‍ കൗണ്ടി ജയിലില്‍ നിന്നും കാണാതായ ഷെറിഫിനെയും കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതിയെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25,000 ഡോളറായി വര്‍ദ്ധിപ്പിച്ചു. ഇവര്‍ രണ്ടു പേരും പൊതുജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് അലബാമ ഗവര്‍ണര്‍ കെ ഐവി മുന്നറിയിപ്പ് നല്‍കി.

നിരവധി കേസുകളിലായി 75 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയും മറ്റൊരു കൊലക്കേസില്‍ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്‌സി വൈറ്റിനെയും ഇയാളെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് സഹായിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ്് വിക്കി വൈറ്റിനെയുമാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടുന്നതിന് പോലീസ് നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെയ്‌സി വൈറ്റിനെ കോടതിയില്‍ ഹാജരാക്കണമെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞു വിക്കി വൈറ്റ് ജയിലില്‍ നിന്നും കൂട്ടി കൊണ്ട് പോയത്. എന്നാല്‍ ഇത് വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. കെയ്‌സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിന് വിക്കി വലിയ പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നത. ജയിലില്‍ നിന്നും രാവിലെ 9 മണിയോടെ പെട്രോള്‍ കാറില്‍ കയറ്റി കൊണ്ട് പോയതിന് ശേഷം പത്ത് മിനിറ്റ് ദൂരെയുള്ള മറ്റൊരു പാര്‍ക്കിംഗ് ലോട്ടില്‍ പെട്രോള്‍ കാര്‍ ഉപേക്ഷിച്ചു.

തലേദിവസം അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് കെയ്‌സിയെ വിക്കി കൂട്ടി കൊണ്ട് പോയത്. ഈ സംഭവത്തിന് ചില ദിവസങ്ങള്‍ക്ക് മുന്‍പ് വിക്കിയുടെ വീടും പുരയിടവും വിറ്റിരുന്നു. മാത്രമല്ല രക്ഷപ്പെടുന്നതിന്റെ തലേദിവസം വിക്കി റിട്ടയര്‍മെന്റ് പേപ്പറുകളും തയ്യാറാക്കിയിരുന്നു. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് ഉപയോഗിച്ച കാര്‍ ടെന്നിസിയിലെ വില്യംസണ്‍ കൗണ്ടിയില്‍ ഇന്നലെ ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here