പി പി ചെറിയാന്‍

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ബാറിന് പുറത്തു നടന്ന വെടിവെപ്പില്‍ മുന്‍ ഫുട്‌ബോള്‍ കോര്‍ണര്‍ ബാക്ക് ആന്റോണിയൊ ഡിനാള്‍ഡ് കൊല്ലപ്പെട്ടു മുപ്പത്തിരണ്ടു വയസായിരുന്നു. മുഹ് ലന്‍ ബര്‍ഗ് ടൗണ്‍ഷിപ്പില്‍ ലജന്റ് ബാര്‍ ആന്റ് റെസ്റ്റോറന്റിനു മുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് അന്റോണിയായ്ക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച കാലത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇതൊരു കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എന്‍എഫ്.ലിലേക്ക് വരുന്നതിനു മുമ്പു ഒക്കലഹോമ ലാംഗ്ടണ്‍ യൂണിവേഴ്‌സിറ്റി കോളേജ് ഫുട്‌ബോള്‍ അംഗമായിരുന്നു. തുടര്‍ന്ന് നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗ് ടീമുകളായ ന്യൂയോര്‍ക്ക് ജയന്റ്‌സ്, ഗ്രീന്‍ ബെ പേറ്റേഴ്‌സ്, ജാക്‌സണ്‍വില്ല ജഗ്വാര്‍സ് എന്നിവര്‍ക്ക് വേണ്ടി കരാറുകളില്‍ ഒപ്പുവെച്ചു.

അമേരിക്കന്‍ ഫുട്‌ബോളില്‍ പ്രമുഖനായിരുന്നു അന്റോണിയോ. വെടിവെച്ച പ്രതിയെകുറിച്ചു വിവരങ്ങള്‍ ലഭ്യമല്ലെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണം എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നും ബെര്‍ക്ക്‌സ് കൗണ്ടി കൊറോണര്‍ ഓഫീസ്, പോലീസ് അധികൃതരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here