പി പി ചെറിയാൻ

വാഷിംഗ്ടൺ, ഡിസി: മഹാമാരി സമയത്തെ മാന്ദ്യത്തിന് ശേഷം, അന്തർദ്ദേശീയ വിദ്യാർത്ഥികൾ യുഎസ് കോളേജുകളിലേക്ക് വൻതോതിൽ മടങ്ങിയെത്തുന്നു. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റവർഷ വർധനയ്ക്ക് ഇന്ത്യൻ വിദ്യാർത്ഥികളാണ് നേതൃത്വം നൽകുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെയും കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ 35 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

യുഎസ് കോളേജുകളിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 269,000 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത് , ഭൂരിഭാഗവും ബിരുദ പ്രോഗ്രാമുകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നിവയിലാണ്. 

“വിദ്യാഭ്യാസത്തിൽ ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം പുലർത്തുന്നു, ” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ആക്ടിംഗ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മരിയാൻ ക്രാവൻ പറഞ്ഞു.

മൊത്തത്തിൽ, യുഎസിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം 2022-23 അധ്യയന വർഷത്തിൽ 12 ശതമാനം വർധിച്ചതായി പഠനം  കാണിക്കുന്നു. ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദേശത്ത് നിന്ന് എത്തി, 2019-20 അധ്യയന വർഷത്തിന് ശേഷം ഏറ്റവും കൂടുതലാണിത് .

“ഒരു നൂറ്റാണ്ടിലേറെയായി വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനുള്ള രാജ്യം യുഎസ് ആയി തുടരുന്നുവെന്ന് ഇത് അടിവരയിടുന്നു ,” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ സിഇഒ അലൻ ഇ ഗുഡ്മാൻ പറഞ്ഞു.

യുഎസിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികളുള്ളത് ചൈനയിൽ നിന്നാണ്. എന്നാൽ തുടർച്ചയായ മൂന്നാം വർഷവും അവരുടെ എണ്ണം കുറഞ്ഞുവരുന്നു . മോശപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങളാണ് കാരണം. നിലവിൽ യുഎസ് സർവകലാശാലകൾ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിലാണ്  ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ  ഇല്ലിനോയിസ്, ടെക്‌സസ്, മിഷിഗൺ എന്നിവയുൾപ്പെടെ 24 യുഎസ് സംസ്ഥാനങ്ങളിലെ ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെക്കാൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here