മക്കള്‍ രാഷ്ട്രീയവും, അഴിമതിയും അധികാര മോഹം അടങ്ങാത്ത സ്വാര്‍ത്ഥരും കൊടികുത്തി വാഴുന്ന കേരളത്തില്‍ ഒരുപറ്റം പുതിയ മന്ത്രിമാരെ അണിനിരത്തി മാതൃക കാട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ‘സി.പി.ഐ’.യുടെ പ്രവർത്തനത്തെ നാം പ്രശംസികേണ്ടിയിരിക്കുന്നു. കാരണം മുതിർന്ന നേതാവ് എന്ന് കാരണം പറഞ്ഞു പുതുമുഖങ്ങളെ ഒതുക്കുന്ന ഒരു തന്ത്രം കേരള രാഷ്ട്രിയത്തിൽ നിലനിന്നു പോന്നിരുന്നു. ആ സമവാക്യത്തെ തിരുത്തി കുറിച്ചതിലുടെ പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പുതുമുഖങ്ങളയ ആളുകൾ പ്രവർത്തന രംഗത്തേക്ക് വരുംമ്പോൾ പുത്തൻ ആശയങ്ങളും, വേറിട്ട ഒരു പ്രവർത്തന രീതിയിലുടെ നല്ല ഒരു പ്രവർത്തനം കാഴ്ചവെക്കാനും അവരുടെ കഴിവുകൾ തെളിയിക്കാൻ ശ്രമിക്കും. പുതിയ മന്ത്രിമാരെ നിശ്ചയിച്ചുകൊണ്ട് ആ പാർട്ടി എടുത്ത തിരുമാനം ധിരവും അധികാര കുത്തകയുടെ സമവാക്യങ്ങള്‍ തിരുത്തി കുറിച്ച് ഒരു പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
പരിചയ സമ്പന്നത ഭരണ നിര്‍വഹണത്തിന്റെ നിര്‍ണായക ഘടകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പരിചയ സമ്പന്നത എന്ന പേരിൽ പലെരെയും ചുമക്കേണ്ട ഒരു അവസ്ഥ ആണ് ഉണ്ടാകുന്നത് . ഒരിക്കല്‍ പുതുമുഖങ്ങളായി അധികാരത്തിൽ വരാണല്ലോ ഇന്നത്തെ പരിചയ സമ്പന്നരെന്ന് നാം പറയുന്ന ന്നവര്‍. അതേ സമയം, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ളവര്‍ ഭരണനിര്‍വഹണത്തില്‍ പാളിപ്പൊളിഞ്ഞ് പോകുന്നതിനും, അഴിമതിക്ക് കുട്ടു നിൽക്കുന്നതും രാഷ്ട്രീയ പാർട്ടികളുടെ താക്കോൽ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.ജാതി, പ്രാദേശിക പരിഗണനകള്‍ കൂടാതെ മന്ത്രിമാരെ തീരുമാനിക്കുന്ന എന്നത് തന്നെ ആദര്‍ശപരമായ സമ്പ്രദായമാണ്

അധികാരം മനുഷ്യനെ ദുഷിപ്പിക്കും.മനുഷ്യത്വമില്ലാത്തവനാക്കും . ഒരിക്കല്‍ അധികാരത്തിന്റെ മധുരം നുകര്‍ന്നവര്‍ പിന്നീട് അവർക്കത്‌ ഇല്ലാതിരിക്കാൻ പറ്റില്ല .. അധികാരo സോപാനത്തിലേയ്ക്കുള്ള ഈ ആക്രാന്തപ്പാച്ചിലില്‍ കഴിവുറ്റവരും പൊതുസമ്മതരും നാടിന്റെ മേന്‍മയേറിയവരുമായ നേതാക്കള്‍ അവസരം ലഭിക്കാതെ വിസ്മരിക്കപ്പെട്ടു പോവും. ഇങ്ങനെ മുരടിച്ചു നിരാശയോടെ അവഗണനയുടെ പടുകുഴികളിലകപ്പെട്ട നേതാക്കളും മലയാളക്കരയിലുണ്ട്.ഇത് ജനാധിപത്യ കേരളത്തിന്റെ തീരാശാപമാണ്.കഴിവും പ്രാപ്തിയുമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിലൂടെ അതാതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെ ഭാഗമാകുന്നു എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചിരിക്കുകയാണ് . 

പുത്തന്‍ രാഷ്ട്രീയ സമവാക്യത്തെ പറ്റി പറയുമ്പോൾ അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രവർത്തനത്തെ പറ്റി എടുത്ത് പറയെണ്ടതുണ്ട്. ഇന്നു അമേരിക്കയിലെ മിക്ക സംഘടനകളും ഒരു കേരള കോൺഗ്രസ് സംസ്കരം ആണ്‌ പ്രാവർത്തികമാക്കുന്നത്, വളരുംതോറും പിളരുകയും പീന്നെയും വളരുകയും പിളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു വെട്ടം പ്രസിഡന്റ്‌ ആകുന്ന ആൾ സംഘടനയെ തന്റെ കയ്യിൽ ഒതുക്കുവാൻ ശ്രമിക്കുന്നു. പിന്നെ തന്റെ പ്രിയപെട്ടവർക് വേണ്ടി ആ സംഘടനയെ തന്റേതാക്കി മാറ്റുന്നു .പിന്നെ എന്ത് ചെയ്താലും തന്റെ അക്കൌണ്ടിൽ ഒതുക്കുന്നു .പല മുഖങ്ങളും കണ്ടു മടുത്തു.പഴയത് തന്നെ പറയുന്നു.ചിലർ പ്രായാധിക്യം കാരണം പറയ്ന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ല .ഇപ്പോൾ പറഞ്ഞതല്ല നാളെ പറയുന്നത് .ആകെ ഒരു കൺഫ്യുഷൻ .ഇത്തരം കണ്ഫ്യുഷൻ നമുക്ക് വേണോ ?.

യുവാക്കളെ മുൻ നിരയിലേക്ക് കൊണ്ടുവരണം എന്നത് എല്ലാസംഘടനകളും വിളിച്ചു കുവുന്ന ഒരു കാര്യം ആണ് . പക്ഷേ ഇതിൽ ആത്മാർഥതയുടെ കണിക പോലും ഇല്ലെന്നു നമുക്ക് അറിയാം. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ് എല്ലാ സംഘടനകളും ഒരുപോലെ പറയുന്ന കാര്യം. ഇപ്പോൾ അമേരിക്കയിൽ ഫൊക്കാനയുടെയും ,ഫോമയുടെയും ഇലക്ഷൻ ചുട്പിടിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ മത്സരിക്കുന യുവാക്കളെ പരിചയ സമ്പന്നത ഇല്ല എന്ന പേരിൽ മാറ്റി നിർത്താൻ ശ്രമിക്കുന്നതായി കാണാം. യുവാക്കളെ മുൻ നിരയിലേക്ക് കൊണ്ടുവരണം എന്ന് പറയുന്നവർ തന്നെയാണ് ഇതിന്റെ പിന്നിലും പ്രവർത്തിക്കുന്നത് എന്നതു നമ്മെ നാണംകെടുത്തുന്നു . അതുപോലെ ഇതിൽ മത്സരിക്കുന്ന പഴയ മുഖങ്ങൾ വിണ്ടും വിണ്ടും ജനങ്ങളിലേക്ക് വരുമ്പോൾ ഇവിടെ പുതിയ ആളുകൾ ഇല്ലെ എന്നും ജനത്തിന് സംശയം. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്,അത് സംഘടനകളയാലും വ്യക്തികളായാലും ഒരുപോലെ .ഈ അടുത്ത കാലത്ത് പല അമേരിക്കൻ മലായാളി സംഘടനകളിലും യുവാക്കൾ സജീവമായി ഉയര്ന്നു വരുന്നത് കാണാം. നല്ല ആശയങ്ങൾ പുതിയ തലമുറ കൊണ്ടുവരുന്നു.നാനാ തരത്തിൽ അവർ അംഗീകരിക്കപ്പെടുന്നു. ജാതി മത സംഘടനാ വിത്യാസമില്ലാതെ അവര്ക്ക് അംഗീകാരം ലഭിക്കുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങൾ നുക്ക് കാണുവാൻ കഴിയുന്നു.പുതിയ തലമുറയ്ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്.അവർക്ക് പഴയ തലമുറയെ അംഗീകരിക്കുവാൻ തെല്ലും മടിയില്ല .ആദരവു വേണ്ട സമയത്ത് നല്കാനും അവരക്കറിയാം.അതിനു അവർക്ക് അവസരം ലഭിക്കണം. ഇപ്പോൾ നാട്ടിലുള്ള തുക്കടാ രാഷ്ട്രീയക്കാർ പോലും പറയ്ന്നത് പ്രവാസി സംഘടനകൾ ഫോട്ടോ എടുക്കൽ സംഘടനകൾ ആണെന്നാണ്‌ .ചിലർക്ക് ആണ്ടു ബലിയിടുന്നപോലെ വർഷം തോറും ചുളുവിൽ അമേരിക്കയിൽ എത്താനുള്ള ഒരു പാലവും ആകുന്നു പല സംഘടനകളും .പുതിയ പിള്ളേർ ആകട്ടെ ഇതൊക്കെ മാറണം എന്ന് ആഗ്രഹിക്കുന്നു. അമേരിക്കൻ പ്രസിഡന്റിനെ സംഘടനയുടെ വാര്ഷിക സമ്മേളനത്തിൽ കൊണ്ടുവരാൻ പറ്റുമോ എന്നാണു അവർ ചിന്തിക്കുന്നത് .

ഫൊക്കാനയും, ഫോമയും, വേള്‍ഡ് മലയാളി കൗണ്‍സിലും, ഇതര ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മലയാളി സമുഹത്തിന്റെ ആഗ്രഹം . ‘ലയനം’ അസാധ്യമാണെങ്കിലും സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തുകൊണ്ട് ഈ സംഘടനകള്‍ക്ക് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചുകൂടാ. അല്ലെങ്കിൽ ഒന്നിക്കാവുന്ന ഇടങ്ങളിൽ ഒന്നിക്കാൻ ശ്രമിക്കരുതോ .ഒന്നോ രണ്ടോ സംഘടനകള്‍ക് നേരെ ചൊവ്വേ പ്രവർത്തിക്കാൻ കഴിയാത്തിടത്ത് എന്തിനു നമുക്ക് ഒരായിരം സംഘടനകള്‍. നമുക്ക് കൂട്ടായി ഒന്ന് ചിന്തിച്ചു കൂടെ ..അൽപം ചാണക വെള്ളം വേണം..പിന്നെ നല്ലൊരു മനസും..നമുക്കിവിടം തളിച്ച് ശുദ്ധമാക്കം ..ചെറുപ്പക്കാർ വരും എല്ലാം ശരിയാകും…

ശ്രീകുമാർ ഉണ്ണിത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here