![gun-shot-150919285473_1589995105](https://i0.wp.com/keralatimes.com/wp-content/uploads/2020/06/gun-shot-150919285473_1589995105.jpg?resize=696%2C392&ssl=1)
വാഷിങ്ടൺ: അമേരിക്കയിൽ തോക്ക് നിയന്ത്രണത്തിന് ശക്തമായ നടപടിവേണമെന്ന ആവശ്യത്തിനിടെ ഒരേ ദിവസം മൂന്നു നഗരങ്ങളിൽ വെടിവെപ്പ്. ടെക്സസ്, ന്യൂയോർക്ക്, മിനിയപൊളിസ് എന്നീ നഗരങ്ങളിൽ വ്യത്യസ്ത സാഹചര്യങ്ങളിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിനിയപൊളിസിൽ ബാറുകളും റസ്റ്റാറൻറുകളും ഉൾക്കൊള്ളുന്ന അപ്ഡൗണിൽ ആണ് വെടിവെപ്പ് നടന്നത്. ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ വർണവെറിക്കാരായ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നതിന് സമീപമാണ് വെടിവെപ്പ് നടന്നത്. ന്യൂയോർക്കിൽ സിറാക്കൂസ് മേഖലയിൽ പാർക്കിങ് പ്രദേശത്ത് നടത്തിയ ആഘോഷ പരിപാടിക്കിടെ നടന്ന വെടിവെപ്പിൽ ഒമ്പതുപേർക്കാണ് പരിക്ക്. ഒരാളുെട നില ഗുരുതരമാണ്. ടെക്സസ് തലസ്ഥാനമായ ആസ്റ്റിനിൽ ഞായറാഴ്ച പുലർെച്ചയാണ് വെടിവെപ്പുണ്ടായത്. ചുരുങ്ങിയത് അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.