ന്യൂഡൽഹി : രാജ്യത്ത് കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്മ്യൂൺ എസ്‌കേപ്) മറികടക്കാൻ കെൽപ്പുള്ളവയാണെന്ന് പഠന റിപ്പോർട്ട്. ഇത് യു.കെയിൽ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരകമാണെന്നാണ് ഗവേഷകർ പറയുന്നത്. ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ആകെമാനം തകർക്കുന്നതാണ്.

ഇന്ത്യയിലെ കൊവിഡ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ ഘടനയെ തകർക്കുന്നതാണെന്നും ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. യു.കെയിൽ 1820 ശതമാനം കൊവിഡ് ബാധിതരിൽ കണ്ടെത്തിയ ‘എൻ 501വൈ’ വകഭേദം അടുത്തിടെ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇതു പ്രതിരോധ ശേഷിയെ തകർക്കാൻ കെൽപുള്ളതാണോയെന്നു വ്യക്തമല്ല.ഇന്ത്യയിൽ കണ്ടെത്തിയ 19 ഇനം വകഭേദങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്നതാണെന്ന വസ്തുത ആശങ്കാവഹമാണ്. എന്നാൽ തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇമ്മ്യൂൺ എസ്‌കേപ് ആയതിനാൽത്തന്നെ യു.കെയിലെ വകഭേദത്തെക്കാൾ അതീവ ശ്രദ്ധവേണ്ടതാണ് ആന്ധ്രയിൽ കണ്ടെത്തിയ കൊവിഡ് വകഭേദമാണെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്.ഐ.ജി.ഐ.ബിയുടെ പഠനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് ആന്ധ്രയിലെ വകദേഭം ആദ്യം വേർതിരിച്ചത്.

മറ്റുചില സംസ്ഥാനങ്ങളിലും ഇത് ദൃശ്യമായെങ്കിലും ആന്ധ്രയുമായി താരതമ്യം ചെയ്യുമ്പോൾ തോത് കുറവാണ്. കേരളത്തിൽ പ്രബലമായിട്ടുള്ള വൈറസ് ഗണമായ എ 2 എയിൽ കണ്ട 2 ജനിതകമാറ്റങ്ങൾ ഇമ്യൂൺ എസ്‌കേപ് ശേഷിയുള്ളതല്ല.വാക്സിനുകളെ മറികടക്കാൻ എൻ 440 കെയ്ക്ക് സാധിക്കുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. യു.പിയിലെ നോയിഡയിൽ രണ്ടാമതും കൊവിഡ് ബാധയുണ്ടായ ഒരു കേസ് എൻ 440 കെ വകഭേദമാണ്. എൻ 440 കെയെക്കുറിച്ചും ഇപ്പോൾ അമിതമായ ആശങ്ക വേണ്ട. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകർക്കാൻ കെൽപ്പുള്ള 19 വക ഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയപ്പോൾ 133 രാജ്യങ്ങളിലായി പ്രതിരോധ ശേഷിയുള്ള 126 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here