പി പി ചെറിയാന്‍

കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കില്‍ അതിന്റെ സാഹചര്യ്ം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തില്‍ പല സന്ദേര്‍ഭങ്ങളിലും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നാം കോപത്തിനധീനരായി തീര്‍ന്നിട്ടുണ്ടെന്നുള്ള യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാനാകില്ല . കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു.ചിലപ്പോള്‍ കോപിക്കുന്നതു ശരിയാകുന്നതിനോ,ചിലപ്പോള്‍ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങള്‍ ഒരുപക്ഷെ നമുക്ക് നമ്മുടെ ജീവിതത്തില്‍ നിന്നു തന്നെ പങ്ക് വെക്കാനുണ്ടാകാം.

കോപത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരു മാനം നല്‍കുന്നതാണ് ജെറുസലേം ദേവാലയത്തില്‍ സാക്ഷാല്‍ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവര്‍ത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്നു ഏറ്റവും പ്രചുര പ്രചാരം ലഭിച്ചിട്ടുള്ള സോഷ്യല്‍ മീഡിയകള്‍ കൂടാതെ വര്‍ത്തമാനപത്രങ്ങള്‍, റേഡിയോ ടെലിവിഷന്‍ മുതലായ പ്രചരണ മാധ്യമങ്ങളില്‍ പലരും കോപത്തെക്കുറിച്ചും ,സന്‍മാര്‍ഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നത് തീര്‍ത്തും ഖേദകരമാണ് .ഇതിനോടുള്ള ക്രിസ്ത്യാനിയുടെ പ്രതികരണം എന്തായിരിക്കണമെന്ന് വിശകലനം ചെയുമ്പോള്‍ എല്ലാറ്റിനും ഒരു സമയം.’കോപത്തിനും ഒരു സമയം’എന്ന പേരു കൊടുകുകയാണെങ്കില്‍ അതായിരിക്കും അതിനു ഏറ്റവും ഉചിതമായിരിക്കുക

ഗര്‍ഭചിദ്രം എന്ന കൊടിയ ക്രൂരത, ലജ്ജാകരമായ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍, സ്വവര്‍ഗവിവാഹം ,വിവാഹമോചനം എന്നിവയെകുറിച്ചു ചില രാഷ്ട്രീയ നേതാക്കളും എന്തിനേറെ പല മത നേതാക്കന്മാര്‍ പോലും ചില മാധ്യങ്ങളിലൂടെയും ,സോഷ്യല്‍ മീഡിയകളിലൂടെയും നീതീകരിക്കുകയും അനുകൂലിക്കുക്കുകയും ചെയ്യുന്നുവെന്നത് പറയായതിരിക്കുവാന്‍ സാധ്യമല്ല. ഇതിനെതിരെ പ്രതികരിക്കുകയോ കോപം തോന്നാതിരിക്കുകയോ ചെയ്യുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചു തന്റെ സഹജീവികളോടു കരുതല്‍ എത്ര മാത്രം ഉണ്ടായിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ചില അശ്ലീല ചിത്രങ്ങള്‍ കണ്ടു രസിച്ച ശേഷം രണ്ട് കൗമാരപ്രായക്കാര്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കയറി ആക്രമിച്ച സംഭവത്തെകുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ചില നാളുകള്‍ക്കു മുന്‍പ് ഒരു ജഡ്ജി വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം അത്യധികം ക്രുദ്ധനായി തീര്‍ന്നത് കാണാമായിരുന്നു . ആ വൃത്തികേടിനു പ്രചരണം നല്‍കിയ വ്യക്തികളോട് തോന്നിയ അത്രയും കോപം അദ്ദേഹത്തിന് ആ കുട്ടികളോട് തോന്നിയില്ല .ആ മനുഷ്യരെ കോടതിയില്‍ വച്ച് തന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ അവര്‍ക്ക് നല്‍കുമായിരുന്നു എന്നാണ് ജഡ്ജി പ്രതികരിച്ചത്.

ആ ജഡ്ജിയുടെ കോപം നീതി നടപ്പാക്കാന്‍ കഴിയാത്തതിനായിരുന്നു എങ്കില്‍, യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ കോപം നീതി നടത്താന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു .ജെറുസലേം ദേവാലയത്തിലെ നാണയം കൈമാറ്റകാരെയും പ്രാവുകളെ വില്പനക്കാരെയും ദേവാലയത്തിന് പുറത്തേക്ക് ആട്ടിപ്പായിച്ചപ്പോള്‍ യേശുവിനെ കണ്ണുകളില്‍നിന്നും തീപ്പൊരി ചിതറിയിരിക്കണം തന്റെ കയ്യിലിരുന്ന ചമ്മട്ടിയെക്കാള്‍ കൂടുതലായി ധാര്‍മിക രോഷത്തോടെ കൂടിയ ആ നോട്ടം കണ്ടു ഭയപ്പെട്ടായിരിക്കണം അവര്‍ പരക്കംപാഞ്ഞത് .അതേ നമ്മുടെ കര്‍ത്താവ് നീതിക്കുവേണ്ടി കോപിക്കുക തന്നെ ചെയ്തു.

മതത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മുടെ രാഷ്ട്രത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന വിഘടിത ശക്തികള്‍ക്കെതിരായുള്ള കോപത്തില്‍ ക്രിസ്ത്യാനികള്‍ എല്ലാവരും ഒരുമനസ്സോടെ ഒരുമിച്ചിരുന്നുവെങ്കില്‍ ദൈവത്തിനും നീതിക്കും വേണ്ടി ഒരു വലിയൊരു ചലനം ഉളവാക്കുവാന്‍ നമുക്കു സാധിക്കുമായിരുന്നു. പാപം ചെയ്യാതെ കോപിക്കുവാന്‍ സാധ്യമാണെന്ന് യേശുക്രിസ്തു കാണിച്ചുതന്നതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയാം. കര്‍ത്താവിന്റെ മാതൃകയെ മറ്റുള്ളവര്‍ അനുകരിച്ച് കാണുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സന്തോഷിക്കുന്നതിനും കഴിയണം. ദുഷ്ടതക്കെതിരായി, അനീതിക്കെതിരായി കോപിക്കുവാന്‍ കഴിയാത്തവന് നന്മയ്ക്ക് വേണ്ടിയുള്ള അഭിനിവേശവും ഉണ്ടായിരിക്കുകയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here