പി പി ചെറിയാന്‍

സാന്‍ ഫ്രാന്‍സിസ്‌ക്കൊ: സാന്‍ ഫ്രാന്‍സിസ്‌ക്കൊയിലുള്ള നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ ആക്രമിച്ച കേസ്സില്‍ നാല്‍പത്തിരണ്ടു വയസ്സുള്ള ഡേവിഡ് വയല്‍ ഡിപേപ്പ് അറസ്റ്റിലായതായി ലൊ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബെന്‍കിലിയില്‍ നിന്നാണ് പ്രതി ഇവിടെ എത്തിയത്. ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

നാന്‍സി എവിടെയാണെന്ന് ആക്രോശിച്ചാണ് അക്രമി അകത്തേക്ക് തള്ളി കയറിയത്. സംഭവസമയം നാന്‍സിയുടെ ഭര്‍ത്താവ് പോള്‍ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ കൈക്കും, തലക്കും പരിക്കേറ്റ പോളിനെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം തലയിലേറ്റ മുറിവിനെ ശസ്ത്രക്രിയ ചെയ്തതായും വലതു കരത്തിന് കാര്യമായ പരിക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

പോള്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസ്സെടുത്തു. നാന്‍സി പെലോസിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് സ്പീക്കറുടെ വക്താവ് അറിയിച്ചത്. സ്പീക്കര്‍ക്കുനേരെ മുമ്പു നടന്ന ആക്രമണശ്രമങ്ങളില്‍ രണ്ടുപേര്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. 2017 മുതല്‍ 2021 വരെ നാന്‍സിക്കെതിരെയുള്ള ഭീഷിണികള്‍ 144 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

നോര്‍ത്ത് കരോലിനായിലുള്ള ക്ലിലാന്റ് മെറിഡിത്ത്(63) ജനുവരി6ന് പെലോസിയെ ഷൂട്ടു ചെയ്യുമെന്ന് ഭീഷിണിപ്പെടുത്തിയ കേസ്സില്‍ 28 മാസത്തെ തടവും, പെലോസിയെ വധിക്കുമെന്ന ഭീഷിണി മുഴക്കുന്ന ഈ മെയില്‍ അയച്ച അരിസോണയില്‍ നിന്നുള്ള സ്റ്റീവന്‍ മാര്‍ട്ടിനെ77) 21 വര്‍ഷത്തെ തടവും ശിക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here