യൂട്ടയില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെട്ട കേസിലെ പ്രതി കുടുംബനാഥന്‍ തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇനോക്ക് സിറ്റിയില്‍ 42കാരനായ മൈക്കല്‍ ഹൈറ്റ്‌സ് ഭാര്യ ടൗഷയെയും അവരുടെ അമ്മയെയും നാലു മുതല്‍ 17 വയസ് വരെ പ്രായമുള്ള മക്കളെയും വെടി വച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

അയണ്‍ കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്ടില്‍ വിദ്യാര്‍ഥികളായിരുന്ന മക്കളില്‍ മൂന്നു പേര്‍ പെണ്‍കുട്ടികളും രണ്ടു പേര്‍ ആണ്‍കുട്ടികളുമാണ്. യൂട്ടാ തലസ്ഥാനമായ സോള്‍ട് ലേക്ക് സിറ്റിയില്‍ നിന്ന് 400 മൈല്‍ അകലെ കാര്‍ഷികമേഖലയിലുള്ള ശാന്തമായ നഗരമാണ് ഇനോക്ക്. ആരോ വെടിയൊച്ച കേട്ട് വിളിച്ചു പറഞ്ഞിട്ടാണു പൊലിസ് ബുധനാഴ്ച രാത്രി എത്തിയത്. എട്ടു പേരും വീടിനുള്ളില്‍ മരിച്ചു കിടപ്പായിരുന്നു. മൈക്കല്‍ ഹൈറ്റ്‌സ് തന്നെയാണ് പ്രതിയെന്നു വ്യാഴാഴ്ച പൊലീസ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here