ഒഹായോ സംസ്ഥാനത്തെ ഡബ്ലിനില്‍ ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളേയും അവരുടെ മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. രാജന്‍ രാജാറാം (54), ഭാര്യ ശാന്തലത രാജന്‍ (51), മകന്‍ അനീഷ് രാജന്‍ (19) എന്നിവരാണു മരിച്ചത്.

ബല്‍ഫുര്‍ സര്‍ക്കിളിലെ വീട്ടില്‍ 1998 മുതല്‍ താമസിച്ചു വരികയായിരുന്നു എന്‍ജിനീയറായ രാജനും കുടുംബവുമെന്നു പോലീസ് അറിയിച്ചു. അവരെ കുറിച്ച് രണ്ടു മൂന്നു ദിവസമായി വിവരമില്ലെന്നു അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു ബുധനാഴ്ച എത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണം സംഭവിച്ചിട്ടു ഏറെ ദിവസങ്ങളായെന്നും വെടിയേറ്റാണ് മൂവരും മരിച്ചതെന്നും പോലീസ് പറഞ്ഞു. രണ്ടു പേരെ കൊലപ്പെടുത്തിയ ശേഷം മൂന്നാമന്‍ ആത്മഹത്യ ചെയ്തത് ആവാമെന്നും സംശയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here