ജോര്‍ജിയയില്‍ മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം ഇന്ത്യന്‍ അമേരിക്കനെ വെടിവച്ചു കൊന്നു. 52 വയസ്സുകാരനായ പിനാല്‍ പട്ടേലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ പട്ടേലിന്റെ ഭാര്യയ്ക്കും മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഹാര്‍ട്‌ലി ബ്രിജ് റോഡിനു സമീപം തറോബ്രെഡ് ലേനിലെ വീട്ടിലാണ് ആക്രമണം ഉണ്ടായതെന്നു പോലീസ് പറഞ്ഞു.

പട്ടേലിനേയും ഭാര്യ രൂപാല്‍ബെന്നിനേയും മകള്‍ ഭക്തിയേയും വെടിയേറ്റ് ചോരയൊഴുകി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നു ബിബ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. മൂവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പട്ടേലിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജോലി കഴിഞ്ഞു തിരിച്ചെത്തിയ കുടുംബത്തിനു നേരെ മുഖംമൂടി ധരിച്ച അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

അതിനു ശേഷം കൊലയാളികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. വാഹനം കണ്ടെത്താനും കൊലയാളികളെ പിടികൂടാനും പോലീസ് ജനങ്ങളുടെ സഹായം തേടി. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പട്ടേലിന്റെ വീട്ടില്‍ മോഷണശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here