നരോദ ഗാം കൂട്ടക്കൊലപാതക കേസില്‍ ഗുജറാത്ത് മുന്‍ മന്ത്രി മായ കോഡ്‌നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെ കോടതി വെറുതെ വിട്ടു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒരെണ്ണമാണ് നരോദ ഗാം കൂട്ടക്കൊലപാതകം. നരോദ ഗാമില്‍ തീവെച്ചു കൊന്നത് 11 മുസ്ലിങ്ങളെയാണ്. കേസില്‍ മൊത്തം 86 പ്രതികളാണ് ഉണ്ടായിരുന്നത്. നേരത്തെ പ്രതിപട്ടികയില്‍ നിന്ന് 17 പേരെ ഒഴിവാക്കിയിരുന്നു. ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. നരോദ പാട്യ കൂട്ടക്കൊല കേസില്‍ 2012-ല്‍ മായാ കോഡ്‌നാനിയെയും, ബാബു ബജ്രംഗിയെയും കോടതി ശിക്ഷിച്ചിരുന്നു. മായാ കോഡ്‌നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതി ഇവരെ വിട്ടയച്ചു.

 

കേസില്‍ 182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 2017ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ മായ കോഡ്‌നാനിയുടെ സാക്ഷിയായി കോടതിയില്‍ ഹാജരായിരുന്നു. കലാപം, കൊലപാതകം, മതസ്പര്‍ധ വളര്‍ത്തല്‍, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, അനധികൃതമായി സംഘംചേരല്‍, കൊള്ള, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കൂടാതെ ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

 

മുന്‍ മന്ത്രി മായ കോഡ്‌നാനിക്ക് പുറമെ വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഗോഹില്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. പ്രത്യേക കോടതി ജഡ്ജി ‘ ശുഭദാ കൃഷ്ണകാന്ത് ബക്ഷി ‘ യാണ് വിധി പ്രസ്താവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here