ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയും കേന്ദ്രം നിരോധിക്കുന്നു. 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി. വരുന്ന സെപ്റ്റംബർ 30 വരെയാണ് 2000 രൂപ നോട്ടുകളുടെ ഇടപാടുകൾ സാധുവാകുക.

അതായയത് 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും. നിലവിൽ ആളുകളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ ബാങ്കുകൾ വഴിയും ആർബിഐ ശാഖകൾ വഴിയും മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെയാണ് മാറ്റിയെടുക്കാനാവുക. ആർബിഐയുടെ ക്ലീൻ നോട്ട് പോളിസി നയത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. 

3,62000 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ മാത്രമാണ് നിലവിൽ വിപണിയിൽ ഉള്ളതെന്നാണ് ആർബിഐ പറയുന്നത്. അതിനാൽ നടപടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ. നിരോധനം പ്രാബല്യത്തിലാകുന്നതോടെ 500 രൂപ നോട്ടുകളാകും ഏറ്റവും ഉയർന്ന കറൻസി.

LEAVE A REPLY

Please enter your comment!
Please enter your name here