പി പി ചെറിയാൻ

ന്യൂയോർക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ഉപയോഗിച്ചിരുന്ന അന്തർവാഹിനി അറ്റ്ലാന്റിക്കിൽ കാണാതായി. തിങ്കളാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾ കാണാനായി വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കപ്പൽ കാണാതായതിനെ തുടർന്ന് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

ഓഷ്യൻഗേറ്റ് വാഹനത്തിൽ ഒരു ക്രൂ അംഗവും 4 “മിഷൻ സ്പെഷ്യലിസ്റ്റുകളും” അടങ്ങുന്ന അഞ്ച് ആളുകളാണ് കപ്പലിലുള്ളതെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ നോർത്ത് അറ്റ്‌ലാന്റിക് യാത്രയ്‌ക്കായി പുതിയ ദൗത്യസംഘങ്ങളെ പ്രഖ്യാപിച്ച ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷനുകൾ വഴി വിനോദസഞ്ചാരികൾക്ക്  ടൈറ്റാനിക്ക് കപ്പലിലേക്കുള്ള സന്ദർശനത്തിനായി ചാർട്ടർ ചെയ്യാനാകും. ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്കുള്ള  പര്യവേഷണങ്ങൾക്കായി ഓഷ്യൻഗേറ്റ് ടൂറിസ്റ്റുകളിൽ നിന്ന് ഒരാളിൽ നിന്നും $250,000 വീതം ഈടാക്കുന്നു.

1912 ഏപ്രിൽ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയിൽ മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് മുങ്ങിയത്.അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്,  കപ്പലിലുണ്ടായിരുന്ന 2,200 യാത്രക്കാരും ജീവനക്കാരും, 1,500-ലധികം പേർ മരിച്ചു.

വാഹനത്തിനായി ഒരു എയർ സെർച്ച് നടത്തുകയാണെന്നും “ഞങ്ങൾ ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും ഓഷ്യൻഗേറ്റ് പ്രസ്താവനയിൽ അറിയിച്ചു. “ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും മുങ്ങിക്കപ്പലിലെ ജീവനക്കാരിലും അവരുടെ കുടുംബങ്ങളിലുമാണ്. മുങ്ങിക്കപ്പലുമായി സമ്പർക്കം പുനഃസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ നിരവധി സർക്കാർ ഏജൻസികളിൽ നിന്നും ആഴക്കടൽ കമ്പനികളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച വിപുലമായ സഹായത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്.

സുരക്ഷിതത്വത്തിനായി തങ്ങൾ പ്രവർത്തിക്കുന്നു. ക്രൂ അംഗങ്ങളുടെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. കാണാതായ അന്തർവാഹിനിയിൽ 58 കാരനായ ബ്രിട്ടീഷ് കോടീശ്വരനായ വ്യവസായിയും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിംഗ് ഉൾപ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here