ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ മുന്നണിക്ക് വൻ തിരിച്ചടി. ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബിജെപിയില്‍ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായേക്കും. നിയമസഭ പിരിച്ചുവിടേണ്ടെന്ന ജെഡിയു-ബിജെപി ധാരണയായതോടെ ഞായറാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

എന്‍ഡിഎ പക്ഷത്തേക്ക് നിതീഷ് കുമാര്‍ മാറുകയാണെങ്കില്‍ ഇപ്പോഴത്തേത് അദ്ദേഹത്തിന്റെ നാലാമത്തെ പക്ഷം മാറലായിരിക്കും. ബിജെപിയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഉയരുന്നതിനോടൊപ്പം ഇന്‍ഡ്യ മുന്നണിക്ക് ഇത് വലിയ തിരിച്ചടിയായിരിക്കും.

243 അംഗ ബിഹാര്‍ നിയമസഭയില്‍ ആര്‍ജെഡിക്ക് 79 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 78ഉം. ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐഎംഎല്‍ 12, സിപി ഐഎം രണ്ട്, സിപിഐ രണ്ട്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നാല്, എഐഎംഐഎം ഒന്ന്, ഒരു സ്വതന്ത്രനുമാണുള്ളത്. ആര്‍ജെഡി-ജെഡിയു തര്‍ക്കം നിലനില്‍ക്കേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സമ്രാട്ട് ചൗധരിയും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയും വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here