റാഞ്ചി: സ്വന്തം കുഞ്ഞിനെ 2500 രൂപയ്‌ക്ക് വിറ്റതായും കിട്ടിയ പൈസകൊണ്ട് താൻ രണ്ട് ആടുകളെ വാങ്ങിയതായും അമ്മയുടെ മൊഴി. പട്ടിണിയുടെ പിടിയിലമർന്ന ജാർഖണ്ഡിലെ ഒരു ഗ്രാമത്തിൽ ജീവിയ്‌ക്കുന്ന ആനോ ബിർഹോർ ആണ് തന്റെ മകനെ കേദാർ സാവു എന്നയാൾക്ക് വിൽപ്പന നടത്തിയത്.
ജാർഖണ്ഡിലെ ഗ്രാമീണ മേഖലയിൽ ജീവിയ്‌ക്കുന്ന യുവതിയ‌്ക്ക് ആറ് മക്കളാണ്. അതിൽ മൂന്ന് പേർ ആൺകുട്ടികൾ. അതിനിടെ ഇവരുടെ ഭർത്താവ് മരണപ്പെട്ടു. തുടർന്ന് മേഖലയിലെ ഗ്രാമ മുഖ്യന്റെ കീഴിൽ കയർ നിർമ്മാണ ജോലി ചെയ്‌തിരുന്ന യുവതിയ്‌ക്കും കുട്ടികൾക്കും ജീവിക്കാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു. തന്റെ മക്കളെ പരിപാലിക്കാൻ പ്രയാസമായിരുന്നുവെന്നും തുടർന്നാണ് ഒരാളെ വിൽക്കാൻ തീരുമാനിച്ചതെന്നും യുവതി പറയുന്നു. തന്റെ നടപടി തെറ്റായി കരുതുന്നില്ലെന്നും യുവതി വിശ്വാസിക്കുന്നു.
സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.