രാജ്യത്തെ ജനങ്ങളാണ് തന്റെ ഹൈക്കമാന്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി പ്രവർത്തിക്കുന്നത് കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. എന്റെ പ്രവർത്തിയെ തെറ്റെന്നുവിളിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
യുപിയിൽനിന്നും മത്സരിച്ചത് സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയാണ്. രാജ്യത്തുനിന്നും ദാരിദ്രം നിർന്മാർജനം ചെയ്യണമെങ്കിൽ സംസ്ഥാനങ്ങളിൽനിന്നും തുടങ്ങണമെന്നും മോദി പറഞ്ഞു.
ഈ ഇന്ത്യ ഡിജിറ്റലാകാൻ തയ്യാറെടുത്തിരിക്കുകയാണ്. കഴിഞ്ഞ 60 വർഷമായി രാജ്യത്തെ ജനങ്ങൾ അവശ്യ സാധനങ്ങൾക്കായി ക്യുവിലാണ്. ഈ നീണ്ട ക്യു അവസാനിപ്പിക്കാൻ സമയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ബാങ്ക് നിങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണുകളാണ്. കറൻസി രഹിത ഇടപാടുകൾക്കായി മൊബൈൽ ഉപയോഗിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.