കാൺപൂർ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമീപൂജയ്ക്ക് വേണ്ടി മണ്ണും നദീജലവും അയച്ച് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം. വിശ്വ ഹിന്ദു പരിഷദ് നേതാവ് ഗോവിന്ദ് ഷെൻഡെ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. നാഗ്പൂരിലെ രാംതെക് ക്ഷേത്രത്തിലെ മണ്ണും അഞ്ച് നദികളുടെ സംഗമ സ്ഥാനത്തുനിന്നും ശേഖരിച്ച വെള്ളവുമാണ് പൂജയ്ക്കായി അയച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചാം തീയതിയാണ് ഭൂമിപൂജ നടത്താനായി തിരഞ്ഞെടുത്തിരിക്കുന്നത്.