കൊച്ചി : വിജിലൻസിന്റെ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി. ഈമാസം 28 ന് ഒരു ദിവസത്തെ ചോദ്യം ചെയ്യലിനാണ് അനുമതി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അറസ്റ്റു ചെയ്യപ്പെട്ട മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ക്യാൻസർ ചികിൽസയ്ക്കായി ലേക് ഷോർ ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്നും മാറ്റാൻ കഴിയാതെ വന്നതോടെയാണ് ചോദ്യം ചെയ്യലിനായി വിജിലൻസ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞയാഴ്ച ഇബ്രാഹിംകുഞ്ഞി വിജിലൻസ് സംഘം ആശുപത്രിയിൽ ചോദ്യം ചെയ്യാനായി എത്തിയിരുന്നു. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്കിയെല്ലെന്നും, ചോദ്യം ചെയ്യലുമായി ഇബ്രാഹിംകുഞ്ഞ് സഹകരിക്കുന്നില്ലെന്നുമായിരുന്നു വിജിൻസ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് 28 ന് വീണ്ടും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്.