കതിരൂർ മനോജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ട സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു. തൃശൂർ പേരാമംഗലത്തുണ്ടായ അപകടത്തിൽ ജയരാജന് പരുക്കില്ല. ശാരീരിക ആസ്വാസ്ഥ്യം മൂലം ജയരാജനെ അമല മെഡിക്കൽ കോളജിൽ പ്രവേശിച്ചിച്ചു . പിന്നീട് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. തൃശൂർ അമല ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ റോഡ്മാർഗം ജയരാജനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
ജയരാജനെ ശ്രീചിത്രയിൽ പരിശോധിക്കണമെന്നു കാണിച്ചു സെൻട്രൽ ജയിൽ സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കത്തു നൽകിയിരുന്നു. ജയരാജനെ ശ്രീചിത്രയിലേക്കു മാറ്റാൻ റോഡ്, ട്രെയിൻ മാർഗങ്ങളിലേതു വേണമെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്കു തീരുമാനിക്കാമെന്നും കത്തിലുണ്ടായിരുന്നു