പാമൊലിൻ കേസ് മനഃപൂർവം എല്ലാവരെയും കുടുക്കാൻ കൊണ്ടുവന്ന കെണിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ ഉൾപ്പെടെ എല്ലാവരും നിരപരാധികളാണെന്നും ഉമ്മൻ ചാണ്ടി. തൃശൂർ വിജിലൻസ് കോടതി പരാമർശത്തെക്കുറിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ ബഹളത്തിന്റെ നടുവിലായിരുന്നു മുഖ്യമന്ത്രിയുടെ ബഹളം. പാമൊലിന്‍ ഇറക്കുമതി ചെയ്തത് മൂലം ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല. 9കോടി രൂപയുടെ ലാഭമാണുണ്ടായത്. തന്നെ പ്രതി ചേർക്കണമെന്ന് ഹർജി നല്‍കിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു
എന്നാൽ പാമൊലിൻ ഇറക്കുമതിക്ക് അനുമതി നൽകുന്ന ഫയലില്‍ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കോടതി പരാമർശത്തോടെ പൊളിഞ്ഞെന്ന് പ്രതിപക്ഷം വാദിച്ചു. പ്രതിപക്ഷനേതാവിന്റെ പ്രസംഗം ഭരണപക്ഷത്തെ അംഗങ്ങൾ തടസപ്പെടുത്തി. തുടർന്ന് സഭാനടപടികള്‍ അൽപ്പസമയത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നു