ന്യൂഡൽഹി : കെ പി സി സി പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഇടപെട്ടില്ലെന്ന വിശദീകരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി.
പാർട്ടി പുനസംഘടനകളിൽ എ ഐ സി സി ജനറൽ സെക്രട്ടറി ഇഷ്ടക്കാർക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമർശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാൽ രംഗത്തെതിയത്. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തന്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം തന്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു. തർക്കത്തെ തുടർന്ന് പട്ടികയുമായി കേരളത്തിലേക്ക് പോയ കെ സുധാകരനും നടപടികൾ വൈകുന്നത് കെ സി വേണുഗോപാൽ മൂലമല്ലെന്ന് വിശദീകരിച്ചു
അതേ സമയം മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടുവെന്ന ആക്ഷേപം ഗ്രൂപ്പുകൾ ശക്തമാക്കുകയാണ്. രണ്ട് മുൻ ഡി സി സി പ്രസിഡൻറുമാർക്കായി ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പിന്നിൽ കെ സിയുടെ ഇടപെടാലാണെന്നാണ് ആക്ഷേപം
പാർട്ടി പുനസംഘടനകളിൽ എ ഐ സി സി ജനറൽ സെക്രട്ടറി ഇഷ്ടക്കാർക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമർശനത്തിന് മറുപടിയുമായാണ് കെ സി വേണുഗോപാൽ രംഗത്തെതിയത്. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തന്റെ ചുമതലയെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാം തന്റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു. തർക്കത്തെ തുടർന്ന് പട്ടികയുമായി കേരളത്തിലേക്ക് പോയ കെ സുധാകരനും നടപടികൾ വൈകുന്നത് കെ സി വേണുഗോപാൽ മൂലമല്ലെന്ന് വിശദീകരിച്ചു
അതേ സമയം മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ കെ സി വേണുഗോപാൽ ഇടപെട്ടുവെന്ന ആക്ഷേപം ഗ്രൂപ്പുകൾ ശക്തമാക്കുകയാണ്. രണ്ട് മുൻ ഡി സി സി പ്രസിഡൻറുമാർക്കായി ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പിന്നിൽ കെ സിയുടെ ഇടപെടാലാണെന്നാണ് ആക്ഷേപം